രണ്ട് മാസത്തിനുള്ളിൽ 417 കമ്പനികൾ ആഗോളതലത്തിൽ 1.2 ലക്ഷത്തിലധികം തൊഴിലാളികളെ പിരിച്ചുവിട്ടതിനാൽ 2023 ടെക് ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം വർഷമായി മാറുകയാണ്. ലേഓഫ് ട്രാക്കിംഗ് സൈറ്റായ Layoffs.fyi യുടെ ഡാറ്റ പ്രകാരം, ബിഗ് ടെക് കമ്പനി മുതൽ സ്റ്റാർട്ടപ്പുകൾ വരെ നീളുന്ന 1,046 ടെക് കമ്പനികൾ - 2022 ൽ 1,61 ലക്ഷത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, സെയിൽസ്ഫോഴ്സ് തുടങ്ങിയ കമ്പനികളിൽ ജനുവരിയിൽ മാത്രം ആഗോളതലത്തിൽ ഒരു ലക്ഷത്തോളം ടെക് ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു.

2022-ലും ഈ വർഷം ഫെബ്രുവരി വരെയും ആകെ 3 ലക്ഷം ടെക് ജീവനക്കാർക്ക് തങ്ങളുടെ  ജോലി നഷ്ടപ്പെട്ടു. കൂടുതൽ ബിഗ് ടെക് കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരുമ്പോൾ,  ഈ നീക്കത്തിന് പിന്നിലെ വിവിധ കാരണങ്ങളായി കമ്പനികൾ സൂചിപ്പിക്കുന്നത് അമിതമായ നിയമനം, അനിശ്ചിതത്വമുള്ള ആഗോള മാക്രോ ഇക്കണോമിക് അവസ്ഥകൾ, കോവിഡ് -19 പാൻഡെമിക്കിൽ നിന്നുള്ള ശക്തമായ തിരിച്ചടികൾ എന്നിവയൊക്കെയാണ്.